News in its shortest

നിങ്ങള്‍ ഭീകരരാണ്, രാജ്യത്തിന്റെ മറു ഭാഗങ്ങളില്‍ കശ്മീരി വിദ്യാര്‍ത്ഥികള്‍ നേരിടുന്നത് ഭീതിജനകമായ അവസ്ഥ

സര്‍വകലാശാല ഹോസ്റ്റലില്‍ ബീഫ് പാചകം ചെയ്തുവെന്ന് ആരോപിച്ചാണ് കശ്മീരില്‍ നിന്നുള്ള വിദ്യാര്‍ത്ഥിയായ ഷക്കീബ് അഷ്‌റഫിനെ പൊലീസ് അറസ്റ്റ് ചെയ്തത്. പിന്നീട് ലാബോറട്ടറി പരിശോധനയില്‍ പിടിച്ചെടുത്ത മാംസം ആട്ടിറച്ചിയാണ് എന്ന് തെളിഞ്ഞു. കശ്മീരില്‍ നിന്നാണെന്ന് പറഞ്ഞതിനെ തുടര്‍ന്നാണ് ഉമര്‍ റാഷിദിനെ മര്‍ദ്ദനമേല്‍ക്കുന്നത്. വാക്കേറ്റത്തിനിടെ കലീമുള്ളയെ മറ്റൊരു വിദ്യാര്‍ത്ഥി ഭീകരന്‍ എന്ന് വിളിച്ചു. തടികള്‍ കൊണ്ടാണ് മുജാഹിദ് സാഹിദിനെ ആളുകള്‍ മര്‍ദ്ദിച്ചത്. പ്രാദേശിക ചന്തയില്‍ നില്‍ക്കുമ്പോള്‍ ബഹാര്‍ അഹമ്മദ് ഗിരിയോട് തിരികെ കശ്മീരിലേക്ക് പോകാന്‍ ആളുകള്‍ ആവശ്യപ്പെട്ടു. ഈ സംഭവങ്ങളെല്ലാം കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ബിജെപി ഭരിക്കുന്ന രാജസ്ഥാന്‍, ഹരിയാന, മദ്ധ്യപ്രദേശ് എന്നിവിടങ്ങളില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സംഭവങ്ങളാണ്. ഇതെല്ലാം വിദ്യാഭ്യാസത്തിനും ജോലിക്കും മറ്റുമായി രാജ്യത്തിന്റെ മറുഭാഗങ്ങളിലേക്ക് യാത്ര ചെയ്യുന്ന കശ്മീരികള്‍ അഭിമുഖീകരിക്കേണ്ടി വന്നവയാണ്. കശ്മീരികളുടെ ദയനീയാവസ്ഥയെ കുറിച്ച് വിശദമായി വായിക്കാന്‍ സന്ദര്‍ശിക്കുക: ഹിന്ദുസ്ഥാന്‍ ടൈംസ്‌

Comments are closed.