News in its shortest

അന്ത്യകര്‍മ്മങ്ങള്‍ നടത്താന്‍ പണമില്ല, ശവശരീരങ്ങള്‍ക്കൊപ്പം ജീവിച്ച് ബന്ധുക്കള്‍

ജലന്തറില്‍ വാഹനാപകടത്തില്‍ മരിച്ചവരുടെ അന്ത്യകര്‍മ്മങ്ങള്‍ നടത്താന്‍ പണമില്ലാത്തതെ വലഞ്ഞ് ബന്ധുക്കള്‍. രാത്രിയില്‍ മൃതദേഹങ്ങള്‍ക്ക് അടുത്താണ് അവര്‍ ഉറങ്ങുന്നതും. തെരുവ് നായയും മറ്റും മൃതദേഹം ഭക്ഷിക്കാതിരിക്കുന്നതിനാണ് അവര്‍ ഇപ്രകാരം ചെയ്യുന്നത്.

അപകടത്തില്‍ അഞ്ചു പേരാണ് മരിച്ചത്. നാല് പേരുടെ മൃതദേഹങ്ങള്‍ നാല് ദിവസമായിട്ടും സംസ്‌കരിച്ചിട്ടില്ല. കൂടാതെ അപകടത്തില്‍ പരിക്കേറ്റവരും ചികിത്സ തേടിയിട്ടില്ല. കാരണം പണമില്ലായ്മ തന്നെ.

ക്രിസ്മസ്, പുതുവത്സര ആഘോഷത്തിന് ശേഷം പള്ളിയില്‍ നിന്നും ഓട്ടോറിക്ഷയില്‍ തിരിച്ചുവരവേയാണ് അപകടമുണ്ടായത്. സര്‍ക്കാരില്‍ നിന്നും സഹായവാഗ്ദാനമല്ലാതെ മറ്റൊന്നും ലഭിച്ചിട്ടില്ല.

വിശദമായി വായിക്കുന്നതിന് സന്ദര്‍ശിക്കുക: ഹിന്ദുസ്ഥാന്‍ടൈംസ്.കോം

Comments are closed.