News in its shortest

ഗൊരഖ്പൂരില്‍ ഓക്‌സിജന്‍ വിതരണം ഇനിയും പുനസ്ഥാപിച്ചില്ല

ഓക്‌സിജന്‍ വിതരണം നിലച്ചതിനെ തുടര്‍ന്ന് അറുപതിലധികം കുട്ടികള്‍ ശ്വാസം മുട്ടി കൊല്ലപ്പെട്ട ഗൊരഖ്പൂരിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ഇനിയും ഓക്‌സിജന്‍ എത്തിച്ചില്ല. ദുരന്തം പുറത്തുവന്നിട്ട് 72 മണിക്കൂര്‍ കഴിഞ്ഞിട്ടും ഇതാണ് ആശുപത്രിയിലെ സ്ഥിതി. അതേസമയം ആശുപത്രി സന്ദര്‍ശിക്കാന്‍ മുഖ്യമന്ത്രി ആദിത്യനാഥ് എത്തുന്നതിന് മുമ്പ് സുരക്ഷാ ഉദ്യോഗസ്ഥര്‍ ബോംബ് ഡിറ്റെക്ടറുമായി ഐസിയുവില്‍ അടക്കം കയറിയിറങ്ങിയത് ദുരിതം വീണ്ടും വര്‍ദ്ധിപ്പിച്ചു. വിശദയമായ വായനക്ക് സന്ദര്‍ശിക്കുക. സ്‌ക്രോള്‍.ഇന്‍

Comments are closed.