News in its shortest

ഫുട്‌ബോള്‍ താരമായിരുന്ന വിപി സത്യന്റെ മരണം ആത്മഹത്യയോ അപകടമരണമോ?, ഭാര്യ മനസ് തുറക്കുന്നു

ഇന്ത്യയുടെ പ്രിയപ്പെട്ട ഫുട്‌ബോള്‍ താരമായിരുന്ന വിപി സത്യന്റെ മരണം ആത്മഹത്യയോ അപകടമരണമോ?. ആത്മഹത്യയല്ല അപകടമരണമാണെന്നാണ് അദ്ദേഹത്തിന്റെ ഭാര്യയുടെ സംശയം. അഭിമുഖം.കോമിനോടാണ് അവര്‍ മനസ് തുറന്നത് സത്യേട്ടന്റെ മരണം ആത്മഹ്യയാണ് എന്നാണ് എല്ലാരും എപ്പോഴും പറയുന്നത്. ഇന്റര്‍നെറ്റിലൊക്കെ നോക്കിയാലും അത് കാണാം. ശരിക്കും അതൊരു ആത്മഹത്യയായിരുന്നില്ല. അപകടമായിരുന്നു എന്നാണ് ഞാന്‍ കരുതുന്നത്. ആത്മഹത്യ ചെയ്യാനുള്ള ധൈര്യമൊന്നും സത്യേട്ടന് ഇല്ല. ആര് പറയുന്നും വിശ്വാസമാകാത്തത് കൊണ്ട് സത്യേട്ടന്റെ ബോഡി കണ്ടപ്പോഴും ഞാന്‍ ശരിക്കും ശ്രദ്ധിച്ചു. മുഖത്ത് പാടൊന്നും ഉണ്ടായിരുന്നില്ല. ആത്മഹത്യ ചെയ്ത ഒരാളുടേത് പോലെയായിരുന്നില്ല സത്യേട്ടന്റെ ശരീരം. അവസാനം ചടങ്ങുകള്‍ എല്ലാം കഴിഞ്ഞപ്പോഴാണ് ഇനി സത്യേട്ടന്‍ തിരിച്ചു വരില്ലെന്ന സത്യം ഞാന്‍ തിരിച്ചറിഞ്ഞത്. 2006-ലെ വേള്‍ഡ് കപ്പാണ് എല്ലാം താളം തെറ്റിച്ചത്. അതുവരെ മരുന്ന് കൃത്യമായി കഴിക്കുകയും ഉറങ്ങുകയും ഒക്കെ ചെയ്തിരുന്ന സത്യേട്ടന്‍ കളി തുടങ്ങിയപ്പോള്‍ എല്ലാം മുടക്കാന്‍ തുടങ്ങി. എന്തു പറഞ്ഞിട്ടും കാര്യമുണ്ടായിരുന്നില്ല. വീണ്ടും സ്വഭാവത്തില്‍ മാറ്റങ്ങള്‍ കണ്ടു തുടങ്ങി. ഡോക്ടറെ പോയി കാണണം എന്നൊക്കെ തീരുമാനിച്ചിരുന്നതാണ് അവര്‍ പറയുന്നു. അനിതയുമായുള്ള അഭിമുഖത്തിന്റെ പൂര്‍ണരൂപം വായിക്കാന്‍ സന്ദര്‍ശിക്കുക: അഭിമുഖം.കോം

 

Comments are closed.