News in its shortest

ജാര്‍ഖണ്ഡില്‍ ക്രിസ്ത്യന്‍ വിരുദ്ധ പ്രചരിപ്പിക്കാന്‍ ഗാന്ധിയും പൊതുപണവും ബിജെപി സര്‍ക്കാര്‍ ഉപയോഗിക്കുന്നു

മൂന്നു വര്‍ഷം മുമ്പാണ് മഹാത്മാഗാന്ധിയെ സ്വച്ഛഭാരതത്തിന്റെ ബ്രാന്‍ഡ് അംബാസിഡറായി മോദി സര്‍ക്കാര്‍ നിയമിച്ചത്. ഇപ്പോള്‍ ഗാന്ധിക്ക് പുതിയൊരു ജോലി കിട്ടിയിരിക്കുന്നു. അതും നല്‍കിയത് ബിജെപി തന്നെയാണ്. ബിജെപി ഭരിക്കുന്ന ജാര്‍ഖണ്ഡില്‍ മതപരിവര്‍ത്തനത്തിന് എതിരായ പ്രചാരണത്തില്‍ സര്‍ക്കാര്‍ മുന്നില്‍ നിര്‍ത്തിയിരിക്കുന്നത് മഹാത്മഗാന്ധിയേയാണ്. ഗാന്ധിയുടെ വാക്കുകളെ തെറ്റായ സ്ഥലത്ത്, തെറ്റായ രീതിയില്‍ ഉപയോഗിച്ചു കൊണ്ടാണ് ഗാന്ധിജിയെ ബിജെപി ഉപയോഗിക്കുന്നത്. ഗാന്ധിയെ മാത്രമല്ല അവര്‍ ക്രിസ്ത്യന്‍ മതപരിവര്‍ത്തനത്തിന് എതിരായി ഉപയോഗിക്കുന്നത്. പൊതുഖജനാവില്‍ നിന്നുള്ള പണവും സര്‍ക്കാര്‍ ക്രിസ്ത്യന്‍ വിരുദ്ധ സൃഷ്ടിക്കാന്‍ ഉപയോഗിക്കുന്നുണ്ട്. വിശദമായ വായനക്ക് സന്ദര്‍ശിക്കുക: ദവയര്‍.ഇന്‍

Comments are closed.