News in its shortest

ബംഗ്ലാദേശിനെ തകര്‍ത്തു, ഇന്ത്യ ടി20 കപ്പ് ഫൈനലില്‍


ബംഗ്ലാദേശിനെ വിജയലക്ഷ്യത്തില്‍ നിന്നും 17 റണ്‍സ് പിന്നില്‍ പിടിച്ചു നിര്‍ത്തി ഇന്ത്യ നിദാഹാസ് ട്രോഫി ടി20 ഫൈനലിലേക്ക് കടന്നുകൂടി. രോഹിത് ശര്‍മ്മയുടേയും വാഷിങ്ടണ്‍ സുന്ദറിന്റേയും പ്രകടനമാണ് ശ്രീലങ്കയിലെ പ്രേമദാസ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ബംഗ്ലാദേശിനെ തോല്‍പ്പിക്കുന്നതില്‍ നിര്‍ണായകമായത്. ആദ്യ ബാറ്റ് ചെയ്ത ഇന്ത്യ രോഹിത് ശര്‍മ്മയുടെ 61 പന്തില്‍ നിന്ന് 89 റണ്‍സ് എടുത്ത പ്രകടന മികവില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സ് നേടിയിരുന്നു. 177 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ ബംഗ്ലാദേശിന് ആറ് വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സ് എടുക്കാനേ കഴിഞ്ഞുള്ളൂ. ബംഗ്ലാ കടുവകള്‍ക്കുവേണ്ടി മുഷ്ഫിക്കര്‍ 55 പന്തില്‍ 72 റണ്‍സ് നേടി പുറത്താകാതെ നിന്നു. 22 റണ്‍സ് മാത്രം വിട്ടു കൊടുത്ത് മൂന്ന് വിക്കറ്റ് വീഴ്ത്തിയ സുന്ദറിന്റെ ബൗളിങ് ബംഗ്ലാദേശിനെ തളയ്ക്കുന്നതില്‍ നിര്‍ണായകമായി.

വിശദമായി വായിക്കുന്നതിന് സന്ദര്‍ശിക്കുക: ഇന്ത്യാടുഡേ.ഇന്‍

Comments are closed.