News in its shortest

നവോത്ഥാനം യാഥാര്‍ത്ഥ്യമാക്കിയത് ഇച്ഛാശക്തിയുളള രാഷ്ട്രീയ നേതൃത്വം: മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ്

നവോത്ഥാന സങ്കല്‍പ്പങ്ങളെ യാഥാര്‍ത്ഥ്യമാക്കിയത് രാഷ്ട്രീയ ഇച്ഛാശക്തിയാണെന്നും അതിനുദാഹരണമാണ് ഭൂപരിഷ്‌ക്കരണവും സാര്‍വ്വത്രിക വിദ്യാഭ്യാസവും നടപ്പിലാക്കിയ ആദ്യ കേരള മന്ത്രിസഭയെന്നും പൊതുവിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് പറഞ്ഞു. മാനവികത എന്ന ആശയമാണ് കേരളത്തില്‍ നടപ്പാക്കിയതെന്നും അദ്ദേഹം സൂചിപ്പിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ ആയിരം ദിനാഘോഷത്തിന്റെ ഭാഗമായി തേക്കിന്‍കാട് മൈതാനത്ത് നവോത്ഥാനം, മാനവികത-ചരിത്രം, വര്‍ത്തമാനം എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കമ്പോളവല്‍ക്കരണവും വര്‍ഗ്ഗീയതയും നവോത്ഥാന മൂല്യങ്ങളെ ഇല്ലാതാകുന്ന സന്ദര്‍ഭത്തിലാണ് നവ നവോത്ഥാനമെന്ന ആശയപരിസരം രൂപ്പെടുന്നത്. കേരളത്തില്‍ ഇപ്പോള്‍ നടപ്പിലാക്കി വരുന്ന ആര്‍ദ്രം, ഹരിതകേരളം ലൈഫ്, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം എന്നീ മിഷനുകള്‍ നവ നവോത്ഥാനത്തിന്റെ അടയളങ്ങളാണ്. കേരളീയ സമൂഹത്തെ നൂറ്റാണ്ടുകള്‍ക്കപ്പുറം പുറകോട്ട് വലിക്കാനുളള ശ്രമങ്ങളെ കേരളജനത ഒറ്റക്കെട്ടായാണ്് പ്രതിരോധിച്ച നവ നവോത്ഥാനത്തിന്റെ ഘട്ടത്തിലാണ് നാം സഞ്ചരിക്കുന്നത്. മന്ത്രി പറഞ്ഞു. അഡ്വ. കെ രാജന്‍ എം എല്‍ എ അദ്ധ്യക്ഷത വഹിച്ചു.

കാലടി സംസ്‌കൃത സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ധര്‍മ്മരാജ് അടാട്ട്, കെഇഎന്‍ കുഞ്ഞഹമ്മദ്, സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ പ്രസിഡണ്ട് ഡോ. കെ വി കുഞ്ഞിക്കണ്ണന്‍ എന്നിവര്‍ വിഷയാവതരണം നടത്തി. ഡോ. എന്‍ ആര്‍ ഗ്രാമപ്രകാശ് മോഡറേറ്ററായി.

മനുഷ്യകേന്ദ്രീകൃതമായ ഉണര്‍വുകളാണ് കേരളീയ നവോത്ഥാനത്തെ മധുരതരമാക്കിയെതന്നും സ്ത്രീകള്‍ക്കെതിരായ അടിച്ചമര്‍ത്തലകള്‍ക്ക് നേരെയുളള പ്രതിരോധം കൂടിയായിരുന്നു നവോത്ഥാനമെന്നും ഡോ. ധര്‍മ്മരാജ് അടാട്ട് പറഞ്ഞു. കല്ലുമാല സമരം, ചിന്നാര്‍ ലഹള, വില്ലുവണ്ടി സമരം, മാറുമറയ്ക്കല്‍ സമരം തുടങ്ങി മാനവികതാ ചിന്തയിലൂന്നിയ ആശയങ്ങളുടെ പൂര്‍ത്തീകരണത്തിനായി നടത്തിയ പ്രക്ഷോഭങ്ങളായിരുന്നു നവകേരളത്തെ സാധ്യമാക്കിയെതന്നും അദ്ദേഹം സൂചിപ്പിച്ചു. ഇടക്കാലത്ത് കേരളീയ സമൂഹം കൈവിട്ട നവോത്ഥാന ചിന്തകളെ പുനര്‍നിര്‍മ്മിക്കാന്‍ 1000 ദിനാചരണത്തെ ഉപയോഗപ്പെടുത്തണമെന്നും ധര്‍മ്മരാജ് അടാട്ട് അഭിപ്രായപ്പെട്ടു.
അന്യവല്‍ക്കരണത്തെ പൊളിച്ചെടുക്കാന്‍ ശ്രീനാരായണ ഉപദേശിച്ച പ്രിയം എന്ന വാക്കാണ് ആ പരികല്‍പ്പനയാണ് കേരളത്തിന്റെ മഹാവാക്യമെന്നും മുഴുവന്‍ മനുഷ്യര്‍ക്കും ഐക്യപ്പെടാന്‍ കഴിയുന്ന വ്യസ്ത്യതമായ ജീവിതത്തെയാണ് പ്രിയം അടയാളപ്പെടുത്തുതെന്നും കെഇഎന്‍ കുഞ്ഞഹമ്മദ് പറഞ്ഞു.

ഇതിന് തടസ്സമായത് ജാതി ചിന്തയാണെന്നതാണ് ശ്രീനാരായണന്റെ പക്ഷം. മനുഷ്യന്‍ കെട്ട് പോയിട്ട് പിന്നെ ലോകത്തിന് സുഖം കിട്ടിയിട്ട് എന്ത് കാര്യം എന്ന് ചോദിക്കാന്‍ ശ്രീനാരായണന് തുണയായത്, ജാതിക്കെതിരായ നിലപാടികുളായിരിന്നു. ആത്മോപദശ ശതകത്തില്‍ പ്രത്യക്ഷത്തില്‍ 3 ഇടത്തും പരോക്ഷമായി എല്ലായിടത്തും പ്രിയം എന്ന പരികല്‍പന നിറഞ്ഞ് നില്‍ക്കുന്നത് അതുകൊണ്ട് കൂടിയാണ്. ശ്രീനാരായണന്റെ മഹാവാക്യമാണ് പ്രിയം കെ ഇഎന്‍ പറഞ്ഞു.

കീഴാള വിമോചന പ്രസ്ഥാങ്ങളായിരുന്നു കേരളീയ നവോത്ഥാനത്തിന്റെ മുഖ്യധാരയായി വര്‍ത്തിച്ചതെന്ന് സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ പ്രസിഡണ്ട് ഡോ. കെ വി കുഞ്ഞിക്കണ്ണന്‍ പറഞ്ഞു. നവോത്ഥാനത്തിന്റെ ബാക്കി പത്രമെന്ന നിലയില്‍ ഇന്നത്തെ പ്രക്ഷോഭങ്ങളും സമരങ്ങളും ഇടപെടലുകളും രേഖപ്പെടുത്തുകയാണ് നമ്മുടെ കടമയെന്നും അദ്ദേഹം സൂചിപ്പിച്ചു.

Comments are closed.