News in its shortest

ബിജെപി നേതാക്കളുടെ ഭീഷണി തള്ളി മകളെ മുസ്ലിമിന് വിവാഹം ചെയ്തു നല്‍കി ഒരു ഹിന്ദു കുടുംബം

ലൗജിഹാദ് എന്ന് ആരോപിച്ച് ബിജെപി നേതാക്കള്‍ ജനക്കൂട്ടത്തേയും നയിച്ചെത്തി വീട് വളഞ്ഞ് ഭീഷണിപ്പെടുത്തിയെങ്കിലും അവയെ തള്ളി മകളെ മുസ്ലിമിന് വിവാഹം ചെയ്തു നല്‍കി ഒരു ഹിന്ദു കുടുംബം. ദല്‍ഹിയിലാണ് സംഭവം.

ഡോക്ടറായ വധുവും എംബിഎക്കാരനായ വരനും തമ്മില്‍ വര്‍ഷങ്ങളുടെ പരിചയമുണ്ട്. ഇരുവീട്ടുകാരുടേയും സമ്മതത്തോടെയാണ് വിവാഹം നടന്നത്. എന്നാലിത് ലൗജിഹാദാണ് എന്ന് ആരോപിച്ചാണ് സംഘപരിവാറുകാര്‍ വീട് വളഞ്ഞത്.

വെള്ളിയാഴ്ചയാണ് ഗാസിയാബാദില്‍ വിവാഹം നടന്നത്. അതിന് രണ്ട് ദിവസം മുമ്പ് വധുവിന്റെ വീട്ടുകാര്‍ക്ക് ഭീഷണി ഫോണ്‍വിളികള്‍ വന്നു തുടങ്ങി. പിന്നാലെ അയല്‍പക്കത്തെ ശിവസേന നേതാവും അനുയായികളേയും കൂട്ടി വീട്ടുപടിക്കല്‍ പ്രതിഷേധവുമായി എത്തി.

ഇതൊന്നും കുടുംബങ്ങളെ പിന്‍തിരിപ്പിച്ചില്ല. സ്‌പെഷ്യല്‍ മാരേജ് ആക്ട് പ്രകാരം വിവാഹം കെങ്കേമമായി നടത്തി.

വിശദമായി വായിക്കുന്നതിന് സന്ദര്‍ശിക്കുക: സ്‌ക്രോള്‍.ഇന്‍

Comments are closed.