News in its shortest

അമേരിക്കയിലെ സ്‌കൂളില്‍ വീണ്ടും വെടിവയ്പ്പ്, 17 പേര്‍ കൊല്ലപ്പെട്ടു


അമേരിക്കയിലെ സ്‌കൂളില്‍ നിന്നും പുറത്താക്കിയെ വിദ്യാര്‍ത്ഥി സ്‌കൂളില്‍ നടത്തിയ ആക്രമണത്തില്‍ 17 പേര്‍ കൊല്ലപ്പെട്ടു. ഫ്‌ളോറിഡയിലെ പാര്‍ക്ക് ലാന്‍ഡിലെ സ്‌കൂളിലാണ് 19 വയസ്സുകാരനായ നിക്കോളാസ് ക്രൂസ് അതിക്രമണം കാണിച്ചത്. 2012-ല്‍ കണക്ടിക്കട്ടില്‍ 26 പേര്‍ കൊല്ലപ്പെട്ട വെടിവയ്പ്പിനു ശേഷം സ്‌കൂളില്‍ നടക്കുന്ന ഏറ്റവും വലിയ കൂട്ടക്കൊലകളിലൊന്നാണിത്.

സ്‌കൂളിന് പുറത്ത് മൂന്നു പേരെ വെടിവച്ചു കൊലപ്പെടുത്തിയശേഷമാണ് ക്രൂസ് ഉള്ളില്‍ കടന്ന് 12 പേരെ വധിച്ചത്. രണ്ടു പേര്‍ ആശുപത്രിയിലാണ് മരിച്ചത്. മൂന്ന് പേര്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

അച്ചടക്കനടപടികളെ തുടര്‍ന്ന് സ്‌കൂളില്‍ നിന്നും പുറത്താക്കപ്പെട്ടയാളാണ് ക്രൂസ്.

വിശദമായി വായിക്കുന്നതിന് സന്ദര്‍ശിക്കുക: ബിബിസി.കോം

Comments are closed.