News in its shortest

ലോകത്തെ ഉയരം കൂടിയ ക്രിസ്തുവിന്റെ പ്രതിമ കര്‍ണാടകയില്‍, ശിവകുമാറിന്റെ പദ്ധതിക്ക് ബിജെപിയുടെ ഇടങ്കോല്‍

കര്‍ണാടകയില്‍ യേശു ക്രിസ്തുവിന്റെ ഏറ്റവും ഉയരം കൂടിയ പ്രതിമ സ്ഥാപിക്കാനുള്ള കോണ്‍ഗ്രസ് നേതാവ് ഡികെ ശിവകുമാറിന്റെ പദ്ധതിക്ക് ബിജെപിയുടെ ഇടങ്കോലിട്ടു. ജനതാദള്‍ എസ്- കോണ്‍ഗ്രസ് സഖ്യ സര്‍ക്കാരിന്റെ കാലത്ത് പദ്ധതിക്കായി ഭൂമി നല്‍കിയതില്‍ ക്രമക്കേട് ആരോപിച്ചാണ് യദ്യൂരപ്പ സര്‍ക്കാര്‍ ഡികെഎസിനെതിരെ തിരിഞ്ഞത്.

എംഎല്‍എയായ ശിവകുമാര്‍ തന്റെ മണ്ഡലമായ കനകപുരയിലെ ജനങ്ങള്‍ക്ക് ക്രിസ്മസ് സമ്മാനമായി വാഗ്ദാനം ചെയ്തതായിരുന്നു പ്രതിമ. ഭൂമി സര്‍ക്കാര്‍ നല്‍കിയതാണെങ്കിലും
114 അടി ഉയരമുള്ള കരിങ്കല്‍ പ്രതിമ നിര്‍മ്മിക്കാന്‍ 10.80 ലക്ഷം രൂപ ശിവകുമാറാണ് നല്‍കുന്നത്. ലോകത്തിലെ ഏറ്റവും ഉയരമുള്ള ക്രിസ്തുവിന്റെ പ്രതിമയാണ് നിര്‍മ്മിക്കാന്‍ പദ്ധതിയിട്ടത്.

പദ്ധതിക്കായി അനുവദിച്ചത് തരിശ് നിലമല്ലെന്ന് ബിജെപി സര്‍ക്കാര്‍ ആരോപിച്ചു. രാമനഗര ജില്ലയിലെ ഡെപ്യൂട്ടി കമ്മീഷണറോട് സര്‍ക്കാര്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.

കനകപുരയിലെ ഹരോബെലെ ഗ്രാമത്തിലാണ് പ്രതിമ നിര്‍മ്മിക്കുന്നത്. ഈ ഗ്രാമത്തില്‍ 99 ശതമാനവും ക്രിസ്ത്യാനികളാണ്.

രാമക്ഷേത്ര നിര്‍മ്മാണത്തെ എതിര്‍ത്ത കോണ്‍ഗ്രസാണ് ക്രിസ്തുവിന്റെ പ്രതിമ നിര്‍മ്മിക്കുന്നതെന്ന ആരോപണവുമായി ബിജെപി രംഗത്തുണ്ട്. എന്നാല്‍ തന്റെ മണ്ഡലത്തില്‍ ധാരാളം ക്ഷേത്രങ്ങളും താന്‍ നിര്‍മ്മിച്ച് നല്‍കിയിട്ടുണ്ടെന്ന് ശിവകുമാര്‍ തിരിച്ചടിച്ചു.

വിശദമായി വായിക്കുന്നതിന് സന്ദര്‍ശിക്കുക: ദിന്യൂസ്മിനിട്ട്.കോം

Comments are closed.